ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ സ്കൂൾ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കമഗളൂരു സ്വദേശിനി കാമാക്ഷിപാളയയത്ത് താമസിക്കുന്ന ശ്വേത (25) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് മൂര്‍ത്തിയും സഹോദരിയും യുവതിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ശ്വേതയും മൂർത്തിയും പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പ് കമലാനഗറിലെ ശക്തി ഗണപതി ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. തുടർന്ന് സുങ്കതക്കട്ടെയിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ശ്വേത ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ശ്വേതയെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധനയ്ക്കിടെ കൈയെഴുത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ശ്വേതയുടെ അമ്മ പുഷ്പ നൽകിയ പരാതിയിൽ, വിവാഹശേഷം ഭർത്താവും ഭർതൃസഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപിക്കുന്നു. പരാതിയില്‍ കാമാക്ഷിപാള്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Newlywed teacher commits suicide; Family accused of dowry harassment
















