ഡല്‍ഹി: മൂല്യ നിർണയത്തില്‍ വേഗതയും സുതാര്യതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓണ്‍ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുമെന്ന് സിബിഎസ്‌ഇ. ഈ വർഷം മുതല്‍ ഒഎസ്‌എം നടപ്പാക്കുമെന്ന് കാട്ടി സ്കൂള്‍ അധികൃതർക്ക് സിബിഎസ്‌ഇ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്‌ഇയുടെ പത്താംക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷയെഴുതുന്നത്.
ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകള്‍ ക്രമപ്പെടുത്തിരിക്കുന്നത്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ 1 വരെ നടക്കും. രണ്ട് പരീക്ഷകള്‍ക്കും ഒരേ സിലബസ് ആയിരിക്കും, പ്ലസ്ടു ബോർഡ് പരീക്ഷ മൂല്യനിർണയം ഡിജിറ്റലാക്കുന്നത് പ്രക്രിയ കൂടുതല്‍ ലഘുകരിക്കുമെന്നും പിഴവ് കുറയുമെന്നുമാണ് സിബിഎസ്‌ഇയുടെ വിലയിരുത്തല്‍.
ഓണ്‍ സ്ക്രീൻ മാർക്കിങ് വരുന്നതോടെ മാർക്കുകള്‍ കൂട്ടി ഇടുന്നതിലെ പിഴവ് പരിഹരിക്കാനാകും. മൂല്യനിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യാപകർക്ക് പരിശീലനം നല്‍കും. ഒയാസിസ് ഐഡിയുള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാകും.
SUMMARY: CBSE announces digital assessment in Plus Two















