പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. യുവതിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയോടെ ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി നൗഷിജയുടെ കുടുംബം രംഗത്തെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
SUMMARY: Complaint alleging that a pregnant woman died without receiving treatment at Pattambi Taluk Hospital















