കൊല്ലം: ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയില്‍ ശിക്ഷ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും അപൂർവങ്ങളില്‍ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഡോ. വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ തെളിഞ്ഞു. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിയില്‍ നിന്ന് മർദനം ഏറ്റിരുന്നു.
SUMMARY: Dr. Vandana Das murder case sentencing postponed to 21; prosecution says case is rare among rare















