ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഒമാൻ സമുദ്രപരിധിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മൊംബാസ എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ ഉക്രെയ്ൻ സ്വദേശികളുമാണ്. മിസൈൽ പതിച്ചതിനെ തുടർന്ന് ഇരു കപ്പലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തെങ്കിലും, ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.
ടെഹ്‌റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇറാൻ തിരിച്ചടിച്ചത്.
SUMMARY: Iran Attacks in Hormuz; Indian employee of UAE tanker killed, six injured
















