തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിനെതിരായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ച് മന്ത്രിസഭാ. പിഎസ്‌സിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാതിരിക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിൻ്റെ വിശ്വാസ്യത സംരക്ഷിക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉപദേശം നല്‍കിയത് നിയമവകുപ്പ്. വിജിലൻസ് അന്വേഷണത്തിന് തടസ്സവാദം ഉന്നയിച്ചു.
എന്നാല്‍ പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍റെ ഉപദേശം. ഈ സാഹചര്യത്തിലാണ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നത്.
SUMMARY: PSC irregularities: Crime Branch team led by Ajitha Beegum entrusted with the investigation.
















