Wednesday, April 29, 2026
34.3 C
Bengaluru

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ്. പരിപാടി: കോൺഗ്രസ് പ്രതിഷേധം

ബെംഗളൂരു : കലബുറഗി കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ് പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർവകലാശാല ഗസ്റ്റ് ഹൗസിൽ വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ ആർ.എസ്.എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ട പരിപാടിനടന്നത്. രജിസ്ട്രാർ ആർ.ആർ. ബിരാദറും ലെയ്സൺ ഓഫീസർ ബസവരാജ് എം. സോമനമരടി, ഫാക്കൽറ്റി അംഗങ്ങളായ ബസവരാജ് ഡോണൂർ, വെങ്കിട്ടരമണ ദോഡി, രോഹിണാക്ഷ ഷിർലാലു എന്നിവരും നൂറോളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സർവകലാശാലയ്ക്ക് പുറത്തുള്ള ഏതാനും ആർഎസ്എസ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.

പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സർവകലാശാലാ അധികൃതരെ വിമർശിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സർവകലാശാല ആരംഭിച്ചതെന്നും എന്നാൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപകരം സർവകലാശാലയെ ആർ.എസ്.എസിന്റെ ശാഖയാക്കിയെന്നും മന്ത്രി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് എ.ഐ.എസ്.എഫും പ്രതിഷേധവുമായി എത്തി. വൈസ് ചാൻസലർക്കെതിരേ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം, പരിപാടിയെ ന്യായീകരിച്ച് വൈസ് ചാൻസലർ ബട്ടു സത്യനാരായണ രംഗത്തെത്തി. ആർ.എസ്.എസ്. നിരോധിതസംഘടനയല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ അനുമതി കൊടുക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അധ്യാപകരും വിദ്യാർഥികളും സർവകലാശാലയിൽ ഉണ്ടെന്നും ചിലർക്കുമാത്രം പരിപാടിനടത്താൻ അനുവദിക്കുകയും ചിലർക്കുമാത്രം നിഷേധിക്കുകയുംചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : RSS | KARNATAKA CENTRAL UNIVERSITY
SUMMARY : RSS meeting at Central University Karnataka triggers controversy

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാസറഗോഡ് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു

കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ്...

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ...

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി...

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ...

ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം; പോലീസ് ക്ലിയറൻസ്, സ്പോൺസര്‍ നിബന്ധനകള്‍ ഒഴിവാക്കി, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍...

Topics

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

Related News

Popular Categories

You cannot copy content of this page