ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം. ഇടക്കാല ജാമ്യം അനുവദിച്ചത് ഡൽഹി ഹൈക്കോടതിയാണ്. അമ്മയുടെ സർജറി മുൻനിർത്തിയാണ് അമ്മയെ കാണാൻ ജാമ്യം അനുവദിച്ചത്. ഡൽഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ഉമർ ഖാലിദിന് ഇക്കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു.
അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അമ്മയുടേത് നിസാര ശാസ്ത്രക്രിയയാണെന്നും പരിചരണത്തിന് പിതാവും സഹോദരിയുമുണ്ടെന്ന് ഡൽഹി പോലീസിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചിരുന്നു.
അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം യു എ പി എ കേസുകളില്‍ പോലും ജാമ്യം അവകാശമാണെന്ന രീതിയില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് പരാമർശം നടത്തിയ സാഹചര്യത്തില്‍ കൂടിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
പ്രതിയെ ദീർഘനേരം വിചാരണയ്ക്ക് മുമ്പ് തടങ്കലില്‍ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ തീരുമാനം. ജൂണ്‍ രണ്ടിന് നടക്കാനിരിക്കുന്ന ഉമർ ഖാലിദിൻ്റെ അമ്മയുടെ ശസ്ത്രക്രയയ്ക്ക് മുന്നേയും ശേഷവും പരിചരിക്കുന്നതിനായാണ് ജാമ്യാപേക്ഷ നല്‍കിയത്.
SUMMARY: Umar Khalid granted interim bail















