തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീർഘ വീക്ഷണത്തോടെയാണ് 2026-27 ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും 2047ല്‍ രാജ്യം എങ്ങനെയാകണം എന്നതാണ് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എയിംസ് വരാൻ കേരളം എന്ത് ചെയ്‌തെന്ന് പറയണം. ഇലക്ഷൻ ഒന്ന് മാറ്റിവെച്ചാല്‍ ഇപ്പോള്‍ ഉയരുന്നതെല്ലാം കെട്ടടങ്ങും. ബജറ്റില്‍ എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016ല്‍ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ശബരിമല കൊടിമര പ്രതിഷ്ഠക്ക് സംഭാവന നല്‍കിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു.
ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമര പുനർനിർമാണം വലിയ കാര്യമാണ്. കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
SUMMARY: Union Minister Suresh Gopi reiterates that AIIMS will come to Kerala















