കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.

രാവിലെ 6.30ന് പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് സെൽവത്തെ ആന ആക്രമിച്ചത്. സെൽവത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കാട്ടാന രക്ഷപ്പെട്ടു. ഗുരുതരമായ പരുക്കുകളോടെ സെൽവം സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ആന സെൽവത്തെ കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് പറഞ്ഞു.

ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കുടക് ഡിസിഎഫ് ജഗന്നാഥ് പറഞ്ഞു. അതേസമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ നഷ്ടപ്പെട്ടേക്കുമെന്നും നാട്ടുകാർ പറഞ്ഞു.

TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Man dies in Elephant attack

LEAVE A REPLY

Please enter your comment!
Please enter your name here