ബെംഗളൂരുവിലടക്കം 32 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത പരിശോധന

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥര്‍ 32 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ വരുമാന സ്രോതസ്സുകള്‍ക്ക് അനുസൃതമല്ലാത്ത സ്വത്തുക്കള്‍ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടന്നത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഓഫീസര്‍മാരുടെ വരവില്‍ കവിഞ്ഞ സ്വത്തിന്റെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. തുമകൂരുവിലെ നിര്‍മിത കേന്ദ്ര പ്രോജക്ട് ഡയറക്ടര്‍ രാജശേഖര്‍, ദക്ഷിണ കന്നഡ സര്‍വേ സൂപ്പര്‍വൈസര്‍ മഞ്ജുനാഥ്, വിജയപുരയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ അഭിവൃദ്ധി നിഗമയിലെ രേണുകാ സാറ്റര്‍ലെ, ബെംഗളൂരു അര്‍ബന്‍ ആന്‍ഡ് റൂറല്‍ പ്ലാനിങ് ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ടി.വി. മുരളി, ബെംഗളൂരുവിലെ ലീഗല്‍ മെട്രോളജി വിഭാഗം ഇന്‍സ്‌പെക്ടര്‍ എച്ച്.ആര്‍. നടരാജ്, ഹെസപേട്ട് താലൂക്ക് ഓഫീസിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റ് ആനന്ദ്കുമാര്‍, യാദ്ഗിര്‍ ശഹപുര്‍ താലൂക്കിലെ ഉമാകാന്ദ് എന്നിവര്‍ക്കെതിരേയാണ് പരിശോധന നടന്നത്. ബെംഗളൂരുവില്‍ 12 , തുമകുരുവില്‍ ഏഴ്, യാദ്ഗിറില്‍ അഞ്ച്, മംഗളൂരുവില്‍ നാല്, വിജയപുര ജില്ലയില്‍ നാല് എന്നിങ്ങനെ സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.

പരിശോധനയില്‍ കണ്ടെത്തിയ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്ന് ലോകായുക്ത അധികൃതര്‍ അറിയിച്ചു. ജനുവരി 31 ന് സംസ്ഥാനത്തെ നാല് ജില്ലകളിലായി ഏഴ് സ്ഥലങ്ങളില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളിലും സ്വത്തുക്കളിലും റെയ്ഡ് നടന്നു.
<BR>
TAGS : LOKAYUKTA RAID
SUMMARY : Lokayukta inspects homes of government officials in 32 places including Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമോ എന്ന ആശങ്ക; വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറിനെതിരെ കേന്ദ്രം

ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹതയാരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

Related Articles

Popular Categories