ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ദ്രാവിഡ ഭാഷാ ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22-ന് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം ഗിളിവിംഡുവിൽ മലയാളം, കന്നഡ, തുളു ഭാഷകളിലെ നാല്പതോളം കവികളെ പങ്കെടുപ്പിച്ച് കവിസംഗമം സംഘടിപ്പിക്കുന്നു.
ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ.സുഷമാ ശങ്കർ അധ്യക്ഷത വഹിക്കും.
മൂന്ന് ദ്രാവിഡ ഭാഷകളുടെയും സാഹിത്യസമൃദ്ധിയും സാംസ്കാരിക പൈതൃകവും പങ്കുവെക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹംപി സർവകലാശാല റിട്ട. പ്രൊഫ. മോഹൻ കുണ്ടാർ, തുളു കവി കുശാലാക്ഷി കണ്വതീർത്ഥ, ബി. ശങ്കർ, രവീന്ദ്രൻ പാടി, പ്രൊഫ. രാകേഷ് വി. എസ്., റെബിൻ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.















