ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കണ്ട്‌ലയിലേക്ക് വരികയായിരുന്ന ‘മയൂരി നരീ’ എന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ, ബാക്കിയുള്ള മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്ന് മാത്രം ആകെ നാല് കപ്പലുകളാണ് വിവിധയിടങ്ങളിലായി ആക്രമിക്കപ്പെട്ടത്. വടക്കൻ ഒമാൻ തീരത്തിന് പുറമെ ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും റാസ് അൽ ഖൈമ തീരത്തും കപ്പലുകൾ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന ഇറാന്റെ കർശന നിലപാടിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള 178 മീറ്റർ നീളമുള്ള കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി തായ്‌ലൻഡ് നാവികസേന പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഇറാന്റെ പുതിയ പരമാധികാരിയായി മുജ്തബ ഖമേനി ചുമതലയേറ്റതോടെ ആഗോള എണ്ണവിപണിയിൽ വലിയ അസ്ഥിരതയാണ് ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടാൽ പ്രദേശം അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി കഴിഞ്ഞു. എന്നാൽ ഒരു ലിറ്റർ എണ്ണ പോലും ഈ പാതയിലൂടെ കടത്തിവിടില്ലെന്ന് ഇറാനും തറപ്പിച്ചു പറയുന്നു. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എണ്ണവില എത്തിയതോടെ ലോകരാഷ്ട്രങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി ഭയപ്പെടുകയാണ്.
SUMMARY: Attack on ships in the Strait of Hormuz; Thai ship coming to India catches fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

Related Articles

Popular Categories