ബെംഗളൂരു: കാവേരി നദീജലം കരുതലോടെ ഉപയോഗിക്കാനും ഭാവി ആവശ്യങ്ങൾക്കായി സംരക്ഷിക്കാനും തമിഴ്നാടിനും, കർണാടകയ്ക്കും നിർദേശം നൽകി കാവേരി ജല നിയന്ത്രണ സമിതി (സിഡബ്ല്യൂആർസി). സെപ്റ്റംബർ 11 വരെ ബിലിഗുണ്ട്ലുവിൽ മാത്രം 192.37 ടിഎംസി അടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിട്ടതെന്ന് ചെയർമാൻ വിനീദ് ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ കർണാടക സർക്കാർ അറിയിച്ചു.
എന്നാൽ കർണാടകയിൽ നിന്നുള്ള ജലവിതരണം സാഹചര്യത്തിനനുസരിച്ച് ക്രമീകരിക്കണം. സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിൽ നിന്നുള്ള അധികജലം ഒഴുകിയെത്തിയതാണ് ബിലിഗുണ്ട്ലുവിൽ ജലവിതരണത്തിന്റെ അളവ് വർധിപ്പിച്ചതെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇത്തവണയും കർണാടകയിലെ മറ്റ് ജലസംഭരണികൾ നിറഞ്ഞപ്പോൾ മാത്രമാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് സമിതിയോട് പറഞ്ഞു.
കാവേരി നദീജല തർക്ക ട്രിബ്യൂണലിൻ്റെ അന്തിമ വിധി പ്രകാരം കർണാടകയിൽ നിന്ന് നിശ്ചിത അളവിൽ തങ്ങൾക്ക് ജലം വിട്ടുനൽകണം. എന്നാൽ കർണാടക ട്രിബ്യൂണലിൻ്റെ തീരുമാനപ്രകാരം പ്രവർത്തിക്കുന്നില്ലെന്നും തമിഴ്നാട് ആരോപിച്ചു. ഇതേതുടർന്ന് ജലം വിവേകത്തോടെ ഉപയോഗിക്കാനും, സംരക്ഷിക്കാനും സിഡബ്ല്യുആർസി ചെയർമാൻ ഇരു സംസ്ഥാനങ്ങളോടും നിർദേശിക്കുകയായിരുന്നു.
TAGS: KARNATAKAN| TAMILNADU
SUMMARY: CWRC tells Karnataka, Tamil Nadu to use water judiciously