Friday, September 12, 2025
21.9 C
Bengaluru

ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റര്‍ സംഘടിപിച്ച മദ്രസ സര്‍ഗ്ഗ മേള സമാപിച്ചു. ശിവാജി നഗര്‍, ഓകലിപുരം, ഹെഗ്‌ഡെ നഗര്‍ എന്നീ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മറ്റുരച്ച മേള ജെ.സി നഗറിലെ അസ്ലം പാലസിലാണ് നടന്നത്.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ബഷീര്‍ കെ വി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹ്‌മൂദ് സി ടി അധ്യക്ഷത വഹിച്ചു. സലഫി മസ്ജിദ് ഖത്തീബും മദ്രസ സദറുമായ നിസാര്‍ സ്വലാഹി സമാപന സെഷന് നേതൃത്വം നല്‍കി.

അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ പ്രസംഗം, പാട്ട്, പ്രബന്ധ രചന, കഥ,കളറിംഗ്, മെമ്മറി ടെസ്റ്റ്, പദപയറ്റ്, പദനിര്‍മ്മാണം തുടങ്ങിയ 14 ഇനങ്ങളില്‍ 150-ലധികം കുട്ടികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണവും നടത്തി. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസ് ഏഴാം ക്ലാസ് പൊതു പരീക്ഷകളില്‍ മികവ് കാഴ്ചവെച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

മദ്രസ കമ്മിറ്റി ഭാരവാഹികളായ ജമീശ് കെ ടി, റിയാസ് യൂനുസ്, മുബാറക്ക് ഉസ്താദ്, അമീര്‍ ഉസ്താദ്, സല്‍മാന്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി. ഫിറോസ് സ്വലാഹി നന്ദി പറഞ്ഞു.

മാര്‍ച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഇഫ്താര്‍ മീറ്റ്, ഡിസംബര്‍ ഒന്നിന് ബിടിഎം പള്ളിയില്‍ നിസാര്‍ സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന വിജ്ഞാന വേദിയും ഡിസംബര്‍ എട്ടിന് വൈറ്റ്ഫീല്‍ഡില്‍ ജൗഹര്‍ മുനവ്വര്‍, നിസാര്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫോക്കസും ഡിസംബര്‍ 15ന് ശിവാജി നഗര്‍ പള്ളിയില്‍ ത്വല്‍ഹത്ത് സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന പ്രതിമാസ വിജ്ഞാന വേദിയും ഇതിന്റെ തുടര്‍ സംഗമങ്ങളായി നടത്തപ്പെടും. മദ്രസയെ പറ്റി കൂടുതല്‍ അറിയാന്‍ 99000 01339 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : RELIGIOUS

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘കാന്താര 2’ വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്

കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്. കേരളത്തില്‍ സിനിമ...

നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത്...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പത്തുവയസുകാരി ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം...

Topics

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

Related News

Popular Categories

You cannot copy content of this page