കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപ്രതികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകി.
2018ലെ കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്റ്റ് ആക്ട‌് നടപ്പാക്കുന്നതിന്റെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. വിധി പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Don’t deny treatment for lack of money or documents; High Court issues guidelines to hospitals
















