പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ ആദിവാസി ഉന്നതിയില്‍ എ. ചന്ദ്രന്‍ (45) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കനത്ത ചൂടിനെത്തുടര്‍ന്ന് വീടിനകത്ത് കിടക്കാന്‍ പ്രയാസമായതിനാലാണ് ചന്ദ്രനും മറ്റ് രണ്ടുപേരും വീടിന് പുറത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. പുലര്‍ച്ചെയോടെ എത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ആന വരുന്നത് കണ്ട് പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് മാറാന്‍ കഴിയുന്നതിന് മുന്‍പേ ആന ആക്രമിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. വീടിന് സമീപത്തുള്ള പുളിന്‍ചോട്ടിലാണ് ചന്ദ്രന്‍ കിടന്നിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
SUMMARY: A man was trampled to death by a wild elephant while he was sleeping in Malampuzha.















