കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് അബ്ദുല്‍ റഹീം; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: ഇന്ന് രാവിലെ വിദേശത്ത് നിന്നുമെത്തിയ, വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്.

ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തില്‍ പൊട്ടിക്കരഞ്ഞ അബ്ദുല്‍ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി. രാവിലെ 7.45 നാണ് സൗദിയില്‍ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. 7 വർഷങ്ങള്‍ക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു.

പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പോലീസ് വിലയിരുത്തല്‍. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പോലീസ് കണ്ടെത്തി.

TAGS : LATEST NEWS
SUMMARY : Abdul Rahim bursts into tears at the grave

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്പാത്ത് ഒഴിപ്പിക്കൽ; ഫ്രീഡം പാർക്കിൽ തെരുവ് കച്ചവടക്കാരുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: നഗരത്തിലെ ഫുട്പാത്ത് ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന്...

കനത്ത മഴ; കര്‍ണാടകയില്‍ ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലനാട്, തീരദേശ...

ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ്; ക്വാർട്ടറിൽ അർജന്റീനയെ നേരിടും

വാന്‍കൂവര്‍: കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. നിശ്ചിത...

സദഹള്ളി അണ്ടർപാസ് നിർമാണത്തിന് തുടക്കം; ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര യാഥാർഥ്യമാകും

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

‘മലയാള കഥാ ലോകത്തിന്റെ വർത്തമാനം’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 25ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന് ശനിയാഴ്ച...

ഫുട്പാത്ത് ഒഴിപ്പിക്കൽ; ഫ്രീഡം പാർക്കിൽ തെരുവ് കച്ചവടക്കാരുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: നഗരത്തിലെ ഫുട്പാത്ത് ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന്...

കനത്ത മഴ; കര്‍ണാടകയില്‍ ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലനാട്, തീരദേശ...

ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ്; ക്വാർട്ടറിൽ അർജന്റീനയെ നേരിടും

വാന്‍കൂവര്‍: കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. നിശ്ചിത...

സദഹള്ളി അണ്ടർപാസ് നിർമാണത്തിന് തുടക്കം; ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര യാഥാർഥ്യമാകും

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

‘മലയാള കഥാ ലോകത്തിന്റെ വർത്തമാനം’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 25ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന് ശനിയാഴ്ച...

ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച മരിച്ച നിലയിൽ...

വീണ്ടും മെസ്സിപ്പട; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ത്രില്ലര്‍ മത്സരത്തിൽ ഈജിപ്തിനെ മറികടന്ന്...

Related Articles

Popular Categories