മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു: മംഗളൂരുവിലെ രണ്ടിടങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രേമ പൂജാരി (മുത്തശ്ശി), കാന്തപ്പ പൂജാരി (മുത്തച്ഛൻ), മകൻ സീതാറാം, ഭാര്യ അശ്വിനി, മക്കളായ ആര്യൻ, ആരുഷ്, എന്നിങ്ങനെ കുടുംബത്തിലെ ആറ് പേരാണ് സംഭവസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുലർച്ചെ വീടിനു പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു.

പ്രേമ പൂജാരിയുടെ മൃതദേഹം ആദ്യം കണ്ടെടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളായ ആര്യനും ആരുഷും പിന്നീട് മരണപ്പെടുകയായിരുന്നു. അശ്വിനിയുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം എന്നിവരും ചികിത്സയിലാണ്.

പ്രദേശവാസികൾ, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും അശ്വിനിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ കുട്ടികളെ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് കനകരെയിലെ ബെൽമയ്ക്ക് സമീപം വീടിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്ത് വയസുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
<br>
TAGS : LAND SLIDE, MANGALURU
SUMMARY : Landslide in Mangaluru; death toll rises to four.

Hot this week

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്....

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്....

ഇന്തോനേഷ്യയിൽ ഭൂചലനം; 6.7 തീവ്രത; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍, റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ...

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്....

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വടകര...

Related Articles

Popular Categories