Tuesday, December 30, 2025
19.8 C
Bengaluru

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യയെ തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം

ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി (101) നേടി ജോർജിയ വോളും ക്ലാസിക് സെഞ്ച്വറിയുമായി (105) കളം നിറഞ്ഞ എല്ലിസ് പെറിയും ചേർന്നാണ് ആധികാരിക ജയത്തിന് അടിത്തറയിട്ടത്.

ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സ്‌കോറാണ് ബ്രിസ്‌ബേനിൽ പിറന്നത്. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ പടുത്തുയർത്തിയ 371 റൺസ് ലക്ഷ്യത്തിനുമുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര അടിയറവ് പറഞ്ഞു. റിച്ച ഘോഷിന്റ അർദ്ധ സെഞ്ച്വറിയും 54 (72 ) 45 പന്തിൽ 46 റൺസെടുത്ത മലയാളി താരം മിന്നുമണിയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ഇന്ത്യൻ നിരയിൽ ആകെ ആശ്വാസമായാത്ത.

മിന്നു മത്സരത്തിൽ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 (42) റൺസെടുത്ത് പുറത്തായപ്പോൾ ഓപ്പണറായിറങ്ങിയ സ്‌മൃതി മന്ദാന (9 )രണ്ടക്കം കാണാതെ മടങ്ങി. 43 (39) റൺസെടുത്ത ജെമീമ റോഡ്രിഗസും വാലറ്റത് പിടിച്ചു നിന്ന മിന്നുമണിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 44 .5 ഓവറിൽ 249 റൺസുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 39 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്‌ത്തിയ അനബെൽ സതർലാൻഡ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങി. മേഗൻ ഷട്ട്, കിം ഗാർത്ത്, ആഷ്ലീഗ് ഗാർഡ്നർ, സോഫി മോളിനക്സ്, അലാന കിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

TAGS: SPORTS | CRICKET
SUMMARY: Australia women team beats India in second ODI

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു...

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ്...

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി,...

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച്...

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ...

Topics

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

Related News

Popular Categories

You cannot copy content of this page