ആലപ്പുഴ: സി.പി.എം നേതൃത്വമായി ഇടഞ്ഞ ജി. സുധാകരൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പറവൂരിലെ വസതിയിൽ വാർത്തസമ്മേളനം വിളിച്ചു. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
അതേസമയം അനുനയശ്രമത്തിനു വഴങ്ങാതെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെങ്കില്‍ മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്വതന്ത്രനായി മത്സരിച്ചാല്‍ സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ അമ്പലപ്പുഴ ഒഴിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ജി സുധാകരന്‍ അഡ്മിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.
SUMMARY: G Sudhakaran’s press conference at 11 am















