അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്. 230 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു ചെന്നൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയത്. എന്നാല്‍ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ നില്‍ക്കാന്‍ പോലുമാകാതെ ചെന്നൈയുടെ ബാറ്റര്‍മാര്‍ ഒന്നിനു പുറകെ ഒന്നായി മടങ്ങി. 89 റണ്‍സിനാണ് ചെന്നൈയുടെ തോല്‍വി. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് മത്സരങ്ങള്‍ വിജയിച്ച ചെന്നൈക്ക് 12 പോയിന്റ് മാത്രമാണുള്ളത്. മറുവശത്ത് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു .
സ്‌കോര്‍: ഗുജറാത്ത് 229/4, ചെന്നെ 140(13.4)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 229 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി.
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ (0) വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറുടെ കൈയില്‍ എത്തിച്ച് മുഹമ്മദ് സിറാജ് ചെന്നൈയെ പ്രതിസന്ധിയിലാക്കി.
അന്‍ഷുല്‍ കാംബോജും (18) വാലറ്റത്ത് പൊരുതി. സിറാജിനെക്കൂടാതെ റബാഡയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സിറാജാണ് കളിയിലെ താരം.
നേരത്തേ അര്‍ദ്ധ സെഞ്ച്വറി നേടിയ സായി സുദര്‍ശന്‍ (53 പന്തില്‍ 84), ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍ (37 പന്തില്‍ 64), ജോസ് ബട്ട്‌ലര്‍ (പുറത്താകാതെ 27 പന്തില്‍ 57) എന്നിവരാണ് ഗുജറാത്തിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.
ടീം സ്‌കോര്‍ 125ല്‍ വച്ച് 13ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി സ്പെന്‍സര്‍ ജോണ്‍സണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ബട്ട്‌ലറിനൊപ്പം സായി 37 പന്തില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ ് മടങ്ങിയത്.രണ്ടാം ഓവറിൽ പന്ത് പിടിക്കുന്നതിനിടെ കൈവിരലിന് പരിക്കേറ്റതിനാൽ സഞ്‌ജു സാംസണിന് പകരം ഉർവിൽ പട്ടേൽ വിക്കറ്റ്‌കീപ്പറായി.
SUMMARY: IPL; Chennai Super Kings out without making the playoffs
















