തമിഴ്നാടിന് പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം നൽകുന്നതിൽ എതിർപ്പില്ലെന്ന് കർണാടക

ബെംഗളൂരു: തമിഴ്‌നാടിന് പ്രതിദിനം 8,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. ജൂലൈ 31 വരെ പ്രതിദിനം ഒരു ടിഎംസി വെള്ളം (11,000 ക്യുസെക്‌സ്) തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കഴിഞ്ഞയാഴ്ച സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.

എല്ലാ പാർട്ടി നേതാക്കളുടെയും മൊത്തത്തിലുള്ള അഭിപ്രായം ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോക്, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, കാവേരി കമാൻഡ് ഏരിയയിലെ നിയമസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൃഷ്ണരാജസാഗർ അണക്കെട്ട് (കെആർഎസ്) 54 ശതമാനം മാത്രമാണ് നിറഞ്ഞത്. കാവേരി നദീതടത്തിലെ എല്ലാ അണക്കെട്ടുകളിലെയും (കെആർഎസ്, കബനി, ഹാരംഗി, ഹേമാവതി) ജലനിരപ്പ് മുഴുവൻ ശേഷിയുടെ 63 ശതമാനമാണ്. ഇക്കാരണത്താൽ തന്നെ കൂടുതൽ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ജലം അനുവദിക്കാത്തത് സംസ്ഥാനത്തെ പ്രശ്‌നത്തിലാക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് 8,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടത്. മഴയുടെ സ്ഥിതി മെച്ചപ്പെട്ടാൽ കൂടുതൽ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് കർണാടക സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം അറിയിച്ചത്.

TAGS: KARNATAKA | CAUVERY WATER
SUMMARY: Will release only 8,000 cusecs to Tamil Nadu, says Karnataka

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ...

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ...

ബൊമ്മനഹള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ...

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍)...

കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍...

Related Articles

Popular Categories